മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളേജ് കോന്നി , പത്തനംതിട്ട

മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളേജ് കോന്നി , പത്തനംതിട്ട
കാലത്തിന്‍റെ അരങ്ങില്‍ പിന്നിട്ട വഴികളില്‍ കണ്ട്മുട്ടിയ ഒരുപാടു മുഖങ്ങള്‍,എക്കാലവും ഓര്‍ത്തിരിക്കാന്‍ ചില സൗഹൃദങ്ങള്‍,അളവറ്റ ആഹ്ലാദത്തിന്റെ മറക്കാനാവാത്ത ദിനങ്ങള്‍,ശ്വാസംമുട്ടികുന്ന നിസ്സഹായ നിമിഷങ്ങള്‍, ഓര്‍ക്കാതെ കൈവന്ന സൗഭാഗ്യങ്ങള്‍.വിരല്‍തുമ്പില്‍ വീണുടഞ്ഞ സ്വപ്‌നങ്ങള്‍, എന്നും തണലായ്‌ നിന്ന ആദ്യപകരും സുഹൃത്തുക്കളും ,കാലം പിന്നെയും മുന്നോട്ട് !!!!!!!!!

Wednesday, May 25, 2011


ദുബൈയില്‍ വാഴകൃഷി പരീക്ഷിക്കാന്‍ മലയാളി യുവാവ്


സ്വന്തം ലേഖകന്‍


ദുബൈ: കേരളക്കരയില്‍ പരീക്ഷിച്ചു വിജയിച്ച വാഴക്കൃഷി മലയാളി യുവാവിന്റെ പരിശ്രമത്താല്‍ കടല്‍ കടന്നു ദുബൈ നഗരത്തിലും സജീവമാകുന്നു. പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം പ്രശാന്തി ഭവനില്‍ രഞ്ജിത്(26) ആണ് വാഴയുടെ പേരും പെരുമയും ഇന്ത്യയുടെ അതിര്‍ത്തി കടത്തിയത്.
തന്റെ സ്വദേശമായ നാരങ്ങാനത്ത് വാഴക്കൃഷി പരീക്ഷിച്ചു വിജയം കണ്ടതിനേ തുടര്‍ന്നാണ് വിദേശത്തും വാഴക്കൃഷിയില്‍ ഒരുകൈ നോക്കാന്‍ രഞ്ജിത്ത് തുനിഞ്ഞിറങ്ങിയത്. അദ്യഘട്ടമെന്ന നിലയില്‍ അടുത്തിടെ അവധിക്കു നാട്ടില്‍വന്നു മടങ്ങിയപ്പോള്‍ കുറേ എത്തവാഴ വിത്തുകളുമായാണ് ഈ യുവാവ് ദുബൈയിലെത്തിയത്. വിവാഹം കഴിക്കണമെന്ന മോഹവുമായാണ് നാട്ടിലെത്തിയതെങ്കിലും പ്രതീക്ഷകള്‍ അസ്തമിച്ചതിനാല്‍ വാഴകൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ജോലിക്കിടെ വീണുകിട്ടുന്ന ഒഴിവുവേളകളാണ് രഞ്ജിത് വാഴകൃഷി പരിപാലനത്തിനു തിരഞ്ഞെടുക്കുന്നത്. വാഴ പരിപാലനത്തില്‍ രഞ്ജിത്തിനുള്ള പ്രാഗല്‍ഭ്യം വാഴകൃഷിയിലും പ്രകടമായിട്ടുണ്ട്. ഏകദേശം ഒരാള്‍ പൊക്കത്തില്‍ പുഷ്ടിയോടെ വാഴകള്‍ വളര്‍ന്നിട്ടുണ്ട്. ദുബൈയിലെ താമസസ്ഥലത്തിനു സമീപം ദുബൈ ഷേക്കിന്റെ ഉടമസ്ഥതയിലുള്ള 25 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. കേരളത്തില്‍ നിന്നുമെത്തിക്കുന്ന ചാണകവും ചാരവുമാണ് വാഴയ്ക്ക് വളമായി ഉപയോഗിക്കുന്നതെന്ന് ഈ യുവാവ് പറയുന്നു. വരുംനാളുകളില്‍ പാളയംതോടന്‍, കദളി, പൂവന്‍, റോബസ്റ്റ തുടങ്ങിയ ഇനത്തിലുള്ള വാഴകളും തന്റെ തോട്ടത്തില്‍ നട്ടുവളര്‍ത്താനാണ് ഈ വാഴയുവാവിന്റെ നീക്കം. ആഗോള തലത്തില്‍ വാഴയുടെ പ്രശസ്തി പ്രചരിപ്പിക്കുന്നതിനൊപ്പം വാഴ പരിപാലനത്തില്‍ പുതിയൊരു വിപ്ലവത്തിനു തുടക്കമിടാനുമാണ് ഇയാളുടെ ലക്ഷ്യം. വിവിധ ഇനങ്ങളിലുള്ള വാഴകളെ കൂട്ടിയോചിപ്പിച്ച് സങ്കരയിനം വാഴകള്‍ കാര്‍ഷിക മേഖലയ്ക്കു സംഭാവന നടത്താനും ഇയാള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

ദുബൈയിലെ തന്റെ വാഴക്കൃഷി തോട്ടത്തില്‍ രഞ്ജിത്


നാരങ്ങാനത്ത് രഞ്ജിതിന്റെ ഉടമസ്ഥതയിലുള്ള വാഴത്തോപ്പിലെ ഭീമന്‍ വാഴക്കുല

Saturday, May 14, 2011

സൌഹൃദം

സൌഹൃദം. തൊട്ടടുത്തു തന്നെ പരസ്പരം കാണാനും കേള്‍ക്കാനും കഴിയുമെങ്കിലും തൊടാനും ഉപദ്രവിക്കാനും തേജോവധം ചെയ്യാനും അനുവദിക്കാത്ത അകലം. വേണ്ടിടത്തോളം കാലം ഒന്നിച്ചു കഴിയാനും വേണ്ടെന്നു തോന്നിയാല്‍ പിന്തിരിഞ്ഞു പോകാനുമുള്ള സ്വാതന്ത്ര്യമുള്ള അടുപ്പം.



Sunday, May 8, 2011

വേഷംമാറി തട്ടിപ്പ്‌; യുവാവിനെ പോലിസ്‌ തിരയുന്നു

ദുബൈ: കേരളത്തിലും വിദേശരാജ്യങ്ങളിലും വേഷം മാറി തട്ടിപ്പു നടത്തുന്ന യുവാവിനെ പോലിസ്‌ തിരയുന്നു. വേഷപ്രഛന്നനായി പെണ്‍കുട്ടികളുടെ ഹൃദയം കവരുന്ന ഈ വിരുതന്‍ ദുബൈ പോലിസിനും കേരള പോലിസിനും തലവേദന സൃഷ്ടിക്കുകയാണ്‌. ഒരേദിവസം വിത്യസ്‌ത വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍ ഈ കോമളനെ വലയിലാക്കാന്‍ പോലിസിനും കഴിയുന്നില്ല. സുന്ദരികളായ പെണ്‍കുട്ടികളെ പ്രണയത്തിന്റെ പടുകുഴിയിലേക്ക്‌ തള്ളിയിട്ടു കൈകൊട്ടി ചിരിക്കുന്ന യുവാവിനു പ്രണയിനികളുടെ ഒരു ശേഖരം തന്നെയുണ്ടെന്നാണ്‌ രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ചിരിക്കുന്ന വിവരം. ഇയാളുടെ വിവിധ രൂപത്തിലുള്ള ഫോട്ടോകള്‍ പോലിസിനു ലഭിച്ചിട്ടുണ്ട്‌. ഈ ഫോട്ടോ ഉപയോഗിച്ചു അന്വേഷണം നടത്തിവരികയാണ്‌ പോലിസ്‌. കോന്നി ചിറ്റൂര്‍മുക്ക്‌ സ്വദേശിയായ സജു എന്നാണ്‌ യുവാവിന്റെ പേരെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വയസ്‌ നാല്‍പതിനോട്‌ അടുക്കുന്നുണ്ടെങ്കിലും ഇപ്പോഴും 18കാരനാണെന്ന ഭാവത്തിലാണ്‌ യുവാവ്‌ പ്രണയത്തിന്റെ വല വിരിക്കുന്നത്‌. ബ്യൂട്ടി പാര്‍ലറുകളുടെ സഹായത്തോടെ മുഖം മിനുക്കി നടക്കുന്നതിനാല്‍ പാവം പെണ്‍കുട്ടികള്‍ ഈ പഹയന്റെ സൗന്ദര്യത്തിനു മുന്നില്‍ തലകുനിക്കും.

സജുവിന്റെ വിത്യസ്‌ത വേഷങ്ങള്‍

കോമളന്റെ യഥാര്‍ത്ഥ ചിത്രം

ദുബൈ നഗരത്തില്‍ ആഫ്രിക്കന്‍ ക്രിസ്‌മസ്‌ പാപ്പ

ദുബൈ: പതിവു കാഴ്‌ചയുടെ ആലസ്യത്തില്‍ മയങ്ങിയ ദുബൈ നഗരത്തിനു ആ കാഴ്‌ച അപ്രതീക്ഷിതമായിരുന്നു. ലോകത്തിനു എന്നും മനോഹാരിത മാത്രം നല്‍കിയ ദുബൈ നഗരത്തില്‍ പേരുദോഷം കേള്‍പ്പിക്കാന്‍ ഒരു ആഫ്രിക്കന്‍ ക്രിസ്‌മസ്‌ പാപ്പ. ദുബൈ നിവാസികളുടെ മനസില്‍ അന്നുവരെ ക്രിസ്‌മസ്‌ പാപ്പയെന്ന മനോഹര രൂപത്തിനുണ്ടായിരുന്ന സ്ഥാനം ആ കാഴ്‌ചയോടെ തകിടം മറിയുകയും ചെയ്‌തു. ഒരുപാട്‌ സ്വപ്‌നങ്ങളും പേറി പ്രവാസി ജീവിതം നയിക്കുന്ന മനുവിനു ഒരുദിവസം തോന്നിയ മോഹമാണ്‌ ഒരു രാജ്യത്തിനു പോലും നാണക്കേടുണ്ടാക്കിയത്‌. ക്രിസ്‌മസ്‌ പാപ്പയുടെ ചുവന്ന തൊപ്പിയും ധരിച്ച്‌ നഗരകാഴ്‌ചയ്‌ക്കിറങ്ങി ആഫ്രിക്കയുടെ യശസുയര്‍ത്തിയ മനുവിനു ആഫ്രിക്കന്‍ ജനത ഒന്നടങ്കം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്‌. വരുംവര്‍ഷങ്ങളിലും ആഫ്രിക്കയുടെ മഹത്വം ലോകമെങ്ങും പ്രചരിപ്പിക്കാന്‍ മനുവിനു കഴിയട്ടേയെന്നു ഉഗാണ്ട പ്രസിഡന്റ്‌ മവുലിങോ ഡികാത്ത ആശംസിച്ചു. വേണ്ടിവന്നാല്‍ തന്റെ മകളെ മനുവിനു കെട്ടിച്ചുകൊടുക്കാന്‍ തയാറാണെന്നും അദ്ദേഹം പ്രഖ്യാപനം നടത്തിയിട്ടുണ്ട്‌. ആഫ്രിക്കന്‍ ക്രിസ്‌മസ്‌ പാപ്പയുടെ വേഷത്തിലുള്ള മനുവിന്റെ ഫോട്ടോയ്‌ക്ക്‌ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നത്‌.
ആഫ്രിക്കന്‍ ക്രിസ്‌മസ്‌ പാപ്പയുടെ വേഷത്തില്‍ മനു

കൊതുകിനു രൂപമാറ്റം; ശാസ്‌ത്രലോകം പരിഭ്രാന്തിയില്‍

ഷാര്‍ജ: ചുരുങ്ങിയ കാലയളവിനുള്ളില്‍ കൊതുകില്‍(രശ്‌മി) കണ്ടെത്തിയ രൂപമാറ്റം ശാസ്‌ത്രലോകത്തെ ഞെട്ടിപ്പിക്കുന്നു. ശാസ്‌ത്രത്തിന്റെ ചരിത്രത്തില്‍ സംഭവിച്ചിട്ടില്ലാത്ത ഈ മാറ്റം ശാസ്‌ത്രലോകത്തെ ആകെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്‌. ഇങ്ങനൊയൊരു പ്രതിഭാസം തന്റെ ജീവിതത്തില്‍ ആദ്യമാണെന്നാണ്‌ പ്രമുഖ കൊതുക്‌ തത്വചിന്തകന്‍ മക്രോണി ഡിസൂസ അഭിപ്രായപ്പെട്ടത്‌. ഭീമാകാരന്‍മാരായ ദിനോസറുകള്‍ക്ക്‌ പരിണാമം സംഭവിച്ച്‌ ചെറുജീവികളായ പല്ലി, അരണ, ഓന്ത്‌ തുടങ്ങിയ ജീവികളായതു പോലെ കൊതുകിന്റെ രൂപമാറ്റം പുതിയൊരു മാറ്റത്തിനു തുടക്കമാണെന്നാണ്‌ ശാസ്‌ത്രലോകത്തിന്റെ വെളിപ്പെടുത്തല്‍. ചിലപ്പോള്‍ വരും കാലയളവില്‍ കൊതുകോറസ്‌ എന്നൊരു പുതിയ ജീവിവര്‍ഗത്തിനു തുടക്കമാകാന്‍ ഈ മാറ്റത്തിനു സാധ്യതയുണ്ടെന്നും അവര്‍ വെളിപ്പെടുത്തുന്നു. ഇപ്പോള്‍ ഷാര്‍ജയില്‍ ശാസ്‌ത്രജ്ഞന്‍മാരുടെ പ്രത്യേക നിരീക്ഷണത്തിലാണ്‌ ഈ ഭീമന്‍ കൊതുക്‌.

കൊതുക്‌ 2005ല്‍

ഞങ്ങളുടെ കുടുംബിനികള്‍



പ്രതീക്ഷകളുടെ സാക്ഷാത്‌കാരമാണ്‌ കുടുംബം...
സ്വപ്‌നങ്ങളുടേയും പ്രണയങ്ങളുടേയും കൂടി......
ഒഴുക്കിനൊത്തും അതിനെതിരേയുമുള്ള
ജീവിതയാത്രയില്‍,
നല്ലപാതി എപ്പോഴുമൊരു താങ്ങാണ്‌......


Friday, May 6, 2011

വസന്തം പൂവിടുന്നു

ഓര്‍മയിലെവിടെയോ ബാക്കിയായ
സൗഹൃദത്തിന്റെ ഒരു തരിമ്പ്‌ ...
തൂതിയൂതി പഴുപ്പിച്ച കനലുപോലെ
ഇന്നെനിക്ക്‌ തിരികെ കിട്ടിയിരിക്കുന്നു ...
തൊട്ടാല്‍ പൊള്ളുകയില്ലത്‌ ....
മറിച്ച്‌ എന്റെ ജീവന്റെ തുടിപ്പിനു വേഗത കൂട്ടുമത്‌ ......








തിരികെയെത്തിയ സൗഭാഗ്യം

Walking alone is not difficult......
But when we have
walked a mile with someone,
Then coming back alone
that is more DIFFICULT..!!




Wednesday, May 4, 2011

സൗഹൃദം മടങ്ങിവരുന്നു




ചിരിക്കുക ആത്മാര്‍ഥമായി
കരയുക ആരും കാണാതെ
സ്‌നേഹിക്കുക ഒന്നും ആഗ്രഹിക്കാതെ
ക്ഷമിക്കുക ജീവിതാവസാനം വരെ
തോല്‍ക്കുക സ്‌നേഹത്തിനു മുന്നില്‍മാത്രം
സ്‌നേപൂര്‍വം
സുധീ






നീ ഇല്ലെങ്കില്‍.... നീ വരില്ലെങ്കില്‍
എന്തിനെന്‍ കരളില്‍ സ്‌നേഹം....
വെറുതെ....എന്തിനെന്‍ നെഞ്ചില്‍ മോഹം.....
മണമായ്‌ നീയെന്‍ മനസ്സിലില്ലാതെ
എന്തിനു പൂവിന്‍ ചന്തം.....
വെറുതെ....എന്തിനു രാവിന്‍ ചന്തം...

Tuesday, May 3, 2011

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം......

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം......
എന്‍ ആത്മാവില്‍ നഷ്ട സുഗന്ധം.......
എന്‍ ആത്മാവില്‍ നഷ്ട സുഗന്ധം.......







നിശയുടെ നിശബ്ദയാമങ്ങളില്‍ സ്വപ്‌നങ്ങള്‍ക്കു തീവ്രത കൂടുതലാണ്‌. തീവ്രതയേറിയ ആ മായാലോകത്തേക്കുള്ള യാത്രയില്‍ പലപ്പോഴും എന്‍.എസ്‌.എസ്‌ കോളജിനേക്കുറിച്ചുള്ള ഓര്‍മകളും മിന്നിമറയാറുണ്ട്‌. ഹൃദയത്തിന്റെ അഗാതതയില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നതും മനസില്‍ നിന്നും മായ്‌ച്ചുകളയാന്‍ തോന്നുന്നതുമായ ഒരുപിടി ഓര്‍മകള്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം എന്നില്‍ നേര്‍ത്ത നൊമ്പരങ്ങളും പങ്കുവയ്‌ക്കാറുണ്ട്‌. ഒരുപക്ഷേ പലരുടേയും ജീവിതത്തിന്റെ വഴിത്തിരിവായ നിമിഷങ്ങളാവും എന്‍.എസ്‌.എസ്‌ കോളജിലൂടെ ലഭിച്ചിട്ടുണ്ടാവുക. പലരുടേയും സ്വപ്‌നങ്ങള്‍ ഇവിടെ തളിരിട്ടപ്പോള്‍ ചില സുഹൃത്തുക്കളുടെ ഓര്‍മയിലേക്ക്‌ ഓടിയെത്താറുള്ളത്‌ നഷ്ടസ്വപ്‌നങ്ങളുടെ ചിറകടിയാണ്‌.

വേനല്‍മഴ, മഞ്ഞ്‌, വെയില്‍, പൂക്കാലം........
ഋതുഭേദങ്ങള്‍ക്കൊപ്പം കടന്നുപോയ നാളുകള്‍........
നടന്നുതീര്‍ത്ത ദൂരങ്ങള്‍.........
കൊഴിഞ്ഞുവീണ ഇന്നലെകള്‍......
മറഞ്ഞുപോയ മുഖങ്ങള്‍........

2003ന്റെ ആദ്യപകുതി പിന്നിടുമ്പോഴാണ്‌ എന്‍.എസ്‌.എസ്‌ കോളജിന്റെ പുതിയമുഖം പ്രകടമാകുന്നത്‌. ചിറ്റൂര്‍മുക്കിലെ ഇടുങ്ങിയ ജീവിതത്തില്‍ നിന്നും വിശാലതയുടെ ലോകത്തേക്കൊരു ചുവടുമാറ്റം. വാടക കെട്ടിടത്തില്‍ നിന്നും സ്വന്തമാരു സുരക്ഷിത സ്ഥാനത്ത്‌ കോളജ്‌ നിലയുറപ്പിച്ചു-മഠത്തില്‍ക്കാവ്‌. വയലേലകളുടെ ഓരംചേര്‍ന്നു മഠത്തില്‍കാവ്‌ ഭഗവതി ക്ഷേത്രത്തോടു ചേര്‍ന്നു ഈശ്വരചൈതന്യം നിറഞ്ഞുനില്‍ക്കുന്ന പ്രദേശത്ത്‌ തലയുറപ്പോടെ എന്‍.എസ്‌്‌.എസ്‌ കോളജും മുന്‍ധാരയിലേക്ക്‌. പുതിയ കോളജ്‌ കെട്ടിത്തിന്റെ ഉദ്‌ഘാടന മാമാങ്കം ആഘോഷപൂര്‍വമാണ്‌ അധ്യാപക- വിദ്യാര്‍ഥി കുടുംബം കൊണ്ടാടിയത്‌. ഒരുരാത്രി നീണ്ടുനിന്ന കലാപരിപാടികള്‍ക്കായി ആഴ്‌ചകള്‍ നീണ്ടുനിന്ന പരിശ്രമം. ഹോ!!!!! ഓര്‍മകള്‍ക്കു വീണ്ടും മധുരമേറി വരികയാണ്‌. നാടകവും മൈമും ദേശഭക്തിഗാനവും സിനിമാറ്റിക്‌ ഡാന്‍സും നൃത്തവും സംഗീതവും നര്‍മവുമെല്ലാം കോളജ്‌ അന്തേവാസികളുടെ കൈകളില്‍ സുരക്ഷിതം. അതിനാല്‍ തന്നെ കോളജ്‌്‌ മാനേജ്‌മെന്റിനു ഉദ്‌ഘാടനം കൊഴുപ്പിക്കാന്‍ പുറംലോകത്തെ ആശ്രയിക്കേണ്ടിവന്നില്ല. വര്‍ണവൈവിധ്യത്താലും നടനചാരുതയാലും യുവമിഥുനങ്ങള്‍ വേദിയില്‍ വര്‍ണവിസ്‌മയം തീര്‍ത്തപ്പോള്‍ സദസുപോലും ഇളകിയാടി. ജ്യോതി ടീച്ചറും(മാത്സ്‌) രാജി ടീച്ചറും അനൂപ്‌ സാറും ദീപ ടീച്ചറും ഞങ്ങളുടെ കലാമികവ്‌ പുറത്തെടുക്കാന്‍ നന്നായി പരിശ്രമിച്ചിരുന്നു. ആ പരിശ്രമം ഒരുപരിധി വരെ വിജയം കാണുകയും ചെയ്‌തു. ചുരുക്കം പറഞ്ഞാല്‍ കോളജ്‌ ഉദ്‌ഘാടനം തകൃത തിമൃത തെയ്‌!!!!!!
പൊട്ടക്കിണറ്റില്‍ കിടന്ന തവള പുറംലോകത്തെത്തിയ അനുഭവമായിരുന്ന ചിറ്റൂര്‍മുക്കില്‍ നിന്നും മഠത്തില്‍ക്കാവിലേക്കുള്ള മാറ്റം. കൂട്ടില്‍ നിന്നും രക്ഷപെട്ട്‌്‌ വിശാലതയിലേക്ക്‌ ഊളിയിട്ട്‌ പറന്ന പഞ്ചവര്‍ണക്കിളികളായി ഞങ്ങള്‍ ഓരോരുത്തരും മാറി. വളരെ വേഗത്തില്‍ ഞങ്ങള്‍ മഠത്തില്‍ക്കാവിനേയും നെഞ്ചിലേറ്റി. കോന്നിയില്‍ ബസിറങ്ങി ആണ്‍പെണ്‍ വിത്യാസമില്ലാതെ പരസ്‌പരം കിന്നാരം പറഞ്ഞുള്ള യാത്രകള്‍. ചൈനാമുക്ക്‌ പിന്നിട്ട്‌ വയലിനേ കീറിമുറിച്ച ടാറിട്ട റോഡിലൂടെ കൂളിര്‍മയുള്ള കാറ്റിനെ തഴുകി വെള്ളരിപ്രാവുകളോടും കൊറ്റിയോടും കിന്നാരം പറഞ്ഞുള്ള യാത്ര ഒരുതവണ കൂടി അനുഭവിച്ചറിയാന്‍ കൊതിക്കാത്തവര്‍ നമ്മുടെ സൗഹൃദ വലയത്തില്‍ ഉണ്ടാകില്ല.

പോയകാലം പോലെ തന്നെ
നമ്മളും ഒരു വേനലറുതിയില്‍ കണ്ടുമുട്ടി
ഒരുപാടുനാള്‍ ഒന്നുപെയ്യാന്‍ കാത്തുനിന്നൊടുവില്‍
ഒരു പുതുമഴക്കാലം നമ്മളില്‍ പൊടിപ്പിച്ച്‌,
ഒരുനീണ്ട വസന്തത്തിന്റെ ശുഭ്രദിനങ്ങളില്‍ അന്യോനമറിഞ്ഞ്‌,
വീണ്ടുമൊരു മഞ്ഞുകാലത്തില്‍ നാമുണരുകയാണ്‌
ഇനി വരാനിരിക്കുന്ന ഗ്രീഷ്‌മത്തിന്റെ
തെളിനീരുറവകളെ വരവേല്‍ക്കുവാനായ്‌,
ഉള്ളിലൊരിത്തിരി ചന്ദനഗന്ധം ബാക്കിവയ്‌ക്കാനായി............
നമുക്കീ സൗഹൃദ കൂട്ടായ്‌മയില്‍ ഒത്തുചേരാം

കാലത്തിന്റെ അരങ്ങില്‍ നാമിവിടെ
വീണ്ടും ഒരുമിക്കുകയാണ്‌.............
തീരം തേടിയുള്ള യാത്രകളില്‍,
പിന്നിട്ട വഴികളില്‍,
കണ്ടുമുട്ടിയ ഒരുപാട്‌ മുഖങ്ങള്‍.........
എക്കാലവും ഓര്‍ത്തിരിക്കാന്‍
ചില സൗഹൃദങ്ങള്‍......
അളവറ്റ ആഹ്ലാദത്തിന്റെ
മറക്കാനാവാത്ത ദിനങ്ങള്‍.....
നിനച്ചിരിക്കാതെ നേരിടേണ്ടി
വന്ന ദുരിതങ്ങളുടെ
ശ്വാസംമുട്ടിക്കുന്ന
നിസ്സഹായമായ നിമിഷങ്ങള്‍.......
ഓര്‍ക്കാതെ കൈവന്ന സൗഭാഗ്യങ്ങള്‍.....
എന്നും തണലായ്‌ നിന്ന
സുഹൃത്തുക്കള്‍......
ഇരുളടഞ്ഞ വീഥികളില്‍ ഇന്നും
പ്രത്യാശയുടെ തിരിനാളമായ്‌
കത്തിനില്‍ക്കുന്ന ദൈവസാന്നിധ്യം....
കാലം പിന്നെയും മുന്നോട്ട്‌....
ഇനിയുള്ളകാലം നമുക്ക്‌
ഒത്തൊരുമിച്ച്‌ മുന്നേറാം.....
ഓട്ടേറെ വഴിത്തിരിവുകള്‍
നമുക്കായ്‌ ചേര്‍ത്തുവച്ചുകൊണ്ട്‌....

സ്‌നേഹപൂര്‍വം
സുധീ

Sunday, May 1, 2011

ഞങ്ങളുടെ ഗുരുക്കന്‍മാര്‍ ,,,,,,,,,,,,



ഞങ്ങളുടെ ഗുരുക്കന്‍മാര്‍  ,,,,,,,,,,,,

  • ദേവരാജന്‍  നായര്‍  ( കോളേജ്  പ്രിന്‍സിപ്പല്‍ )


  • രാജി ടീച്ചര്‍ ( ഇംഗ്ലീഷ് )

  • ജോതി ടീച്ചര്‍ (ഇലക്ട്രോണിക്സ് )

  • ജോതി ടീച്ചര്‍ (മാത്തമാറ്റിക്സ് )

  • രശ്മി ടീച്ചര്‍ (ഇലക്ട്രോണിക്സ് )

  • പ്രിയതാടീച്ചര്‍ (ഇലക്ട്രോണിക്സ് )

  • ലത ടീച്ചര്‍ (ബി ബി ഏ )

  • ദീപ ടീച്ചര്‍ (ബി ബി ഏ )

  • സുസന്‍ ടീച്ചര്‍ (ബി ബി ഏ )

  • രെഘു സര്‍ (ബി ബി ഏ )

  • അനീഷ്‌ സര്‍ (ഇലക്ട്രോണിക്സ് )

  • അനൂപ്‌ സര്‍ ( ബയോടെക് )

  • ബുനിഷ ടീച്ചര്‍(ഇലക്ട്രോണിക്സ് )

  • വസുജ ടീച്ചര്‍(ഇലക്ട്രോണിക്സ് )

  • സനോജ്  സര്‍ (ഇലക്ട്രോണിക്സ് )

  • ശ്രീലെക്ഷ്മി ടീച്ചര്‍(ഇലക്ട്രോണിക്സ് )

  • മീര ടീച്ചര്‍ (ഇലക്ട്രോണിക്സ് )

  • പ്രിന്‍സി ടീച്ചര്‍ ( ബയോടെക് )

  • ശരത് സര്‍ ( ബയോടെക് )

  • ലെക്ഷ്മി ടീച്ചര്‍ (ഇലക്ട്രോണിക്സ് )

  •  രാജി ടീച്ചര്‍ ( ബയോടെക് )






ആരെങ്കിലും  വിട്ടുപോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക മനപൂര്‍വം  അല്ലാ  ഓര്‍മ്മയില്‍  കിട്ടാത്തത്  കൊണ്ടാണ്  നിങ്ങള്‍ തിരുത്താന്‍  സഹായിക്കും  എന്ന്‌  കരുതുന്നു ,,,,,,